Tuesday, November 17, 2009

വാലന്റെന്‍സ് ഡേ

പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.
സ്വര്‍ണക്കൂടയിലൊരുക്കിയ ഒരു പൂച്ചെണ്ട്.
നീ സ്വപ്നംകണ്ട ആര്‍ദ്രമിഴികള്‍
നീ സ്വപ്നംകണ്ട ചെറുപുഞ്ചിരി
ഞാന്‍ കടല്‍ക്കരയില്‍ നഷ്ടപ്പെടുത്തി.
നമ്മള്‍ മണല്‍മാളികകെട്ടിക്കളിക്കുകയായിരുന്നു.
നീയൊരു ഭാഗ്യവാനായിരുന്നു.
ദെയ്‌വം ഒരുകടല്‍ക്കര നിറയെ മണല്‍
നിന്റെ വിരലുകള്‍ക്ക് നല്‍കി.
പക്ഷെ എനിക്കു ബോറടിച്ചു.
സ്വര്‍ഗ്ഗത്തിലേക്ക് നീളുന്ന ചരടില്‍
ഒരുപട്ടമായിപറന്നുയരാന്‍ ഞാന്‍ കൊതിച്ചു.
നിന്റെ വിരലുകള്‍ ചരടുമുറുക്കുന്നതില്‍
ഒരിക്കലും വിജയിച്ചില്ല.

നീയൊരു ഭാഗ്യവാനാണ്.
പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.
രത്നം പതിച്ച തൂങ്ങിയാടുന്ന ഒരു ഹ്രുദയം
നീ പ്രതീക്ഷിച്ച നന്ദിനിറഞ്ഞ ഒരു നോട്ടം
നിന്റെ കയ്കള്‍ക്കുള്ളില്‍ വച്ചുതരാന്‍ ഒരുകരതലം
ഞാന്‍ മാഞ്ചുവട്ടില്‍ നഷ്ടപ്പെടുത്തി.
നമ്മള്‍ മാങ്ങ പെറുക്കുകയായിരുന്നു.
നീയൊരു ഭാഗ്യവാനായിരുന്നു.
ദെയ്‌വം മാമ്പഴങ്ങള്‍ നിറഞ്ഞ അതിരുകള്‍
നിനക്കായി ഒഴിച്ചിട്ടു.
പക്ഷെ എനിക്കു മടുത്തു.
പച്ചമാങ്ങയുടെ പുളി നുകരാന്‍
എന്റെ നാവു തുടിച്ചു.
ഉയരങ്ങളില്‍ ഊഞ്ഞാലാടുന്ന മാങ്കുലകളെ
നീ ഒരുകുറുക്കനേപ്പോലെ നോക്കിനിന്നു.


നീയൊരു ഭാഗ്യവാനാണ്.
പ്രണയികള്‍ക്കായുള്ള ദിനത്തില്‍
നീയെനിക്കൊരു സമ്മാനം തന്നു.

വെറും ഒരു ഭാഗ്യവാനെ...

No comments:

Post a Comment